വാളയാർ കേസ് തുടരന്വേഷണം; വിധി നാളെ

By Team Member, Malabar News
walayar case2
Representational image
Ajwa Travels

പാലക്കാട് : വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വിധി നാളെ പറയുമെന്ന് വ്യക്‌തമാക്കി പാലക്കാട് പോക്‌സോ കോടതി. ഒപ്പം തന്നെ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടിയതായും കോടതി ഉത്തരവിട്ടു. ഇരുവരുടെയും റിമാൻഡ് കാലാവധി ഫെബ്രുവരി 5ആം തീയതി വരെയാണ് നീട്ടിയത്.

വാളയാർ കേസിൽ പുനർവിചാരണ ആരംഭിച്ചതോടെയാണ് കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരെ കോടതി റിമാൻഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായിരുന്ന എം മധുവിന്റെ ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്‌തിരുന്നു. വാളയാർ കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർവിചാരണ ആരംഭിച്ചത്. തുടരന്വേഷണം ആരംഭിക്കുന്നതിന് വിചാരണ നടന്ന പോക്‌സോ കോടതിയെ തന്നെ ബന്ധപ്പെടാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

കേസിൻറെ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. റെയിൽവേ എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഒപ്പം തന്നെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, അതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇവ കണക്കിലെടുത്താണ് കേസിന്റെ തുടരന്വേഷണത്തിൽ കോടതി നാളെ വിധി പറയുന്നത്.

Read also : റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE