സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ

By Staff Reporter, Malabar News
E-Sreedharan
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോ​ഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ തകർക്കുന്ന പദ്ധതിയാണ് കെ-റെയിൽ. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്‌തതയില്ല.

പദ്ധതിക്ക്‌ വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്‌ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് പദ്ധതി. ഇതിന് അനുമതി ലഭിക്കാനായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു. കുറഞ്ഞത് 95,000 കോടി ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെ-റെയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉൽഘാടനം ചെയ്യുകയായിരുന്നു ഇ ശ്രീധരൻ.

കെ-റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്‌ടി ആണെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി. ജനദ്രോഹകരമായ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം. പദ്ധതിയുടെ പേരിൽ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

Read Also: വധ ഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഹാജരാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE