ജയ്‌പൂർ: രാജസ്‌ഥാനിൽ 45 കുടുംബങ്ങള്‍ക്ക് ഊരു വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ 57 പേര്‍ക്കെതിരെ കേസ്. ഒരു കൊലപാതക കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജല്‍സാമീറില്‍ ഖാപ്പ് പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2020 നവംബര്‍ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോർട്.
ഊരുവിലക്ക് സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ കുടുംബങ്ങള്‍ പ്രതികരിച്ചില്ല എങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തുടങ്ങിയതോടെ പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 57 പേര്‍ക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തതായി പോലീസ് ഉദ്യോഗസ്‌ഥനായ ഹനുമാന റാം പറഞ്ഞു.
‘നിരവധി മാസങ്ങളായി അവര്‍ ഊരുവിലക്ക് നേരിട്ടിരുന്നു. എന്നാൽ പരാതി പറയാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ആഗസ്‌റ്റ് 22ന് അവരില്‍ ചിലര്‍ പരാതിയുമായെത്തി’- പോലീസ് പറഞ്ഞു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്‌തമാക്കി. 2020 ഒക്‌ടോബറില്‍ കുടുംബവുമായി ബന്ധമുള്ള ഒരാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കുടുംബങ്ങളെ ബഹിഷ്‌കരിക്കാൻ ഖാപ്പ് പഞ്ചായത്ത് തീരുമാനിച്ചത്.
Read also: യോഗിക്കെതിരെ മൽസരിക്കാൻ തീരുമാനം; മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌ത് യുപി സർക്കാർ