ന്യൂഡെല്‍ഹി: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. എംപിമാരെ തിരിച്ചെടുക്കുന്നത് വരെ സഭാനടപടികളില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ മാപ്പുപറയാന്‍ തയ്യാറാവാതെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു.
സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരെയാണ് രാജ്യസഭയിലെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെൻഡ് ചെയ്‌തത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. കാര്‍ഷികബില്ലില്‍ ഒപ്പിടരുതെന്നും അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.
Read also: രാത്രിയിലും സമരം തുടര്‍ന്ന് എംപിമാര്‍