കോഴിക്കോട്: സീനിയർ പിജി വിദ്യാർഥികൾ റാഗ് ചെയ്‌തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ജൂനിയർ പിജി വിദ്യാർഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കോളേജ് പ്രിൻസിപ്പലിൽ നിന്നും റിപ്പോർട് ആവശ്യപ്പെടുകയും ചെയ്‌തു. വാർത്തകളുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥാണ് 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ ഏപ്രിലിൽ കോഴിക്കോട് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുകയും ചെയ്യും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ഓർത്തോ പിജി വിദ്യാർഥിയാണ് റാഗിങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിച്ചത്. തുടർന്ന് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സംഭവത്തിന് പിന്നാലെ 4 സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
Read also: അധ്യാപികയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി; ജൂനിയർ സൂപ്രണ്ടിന് സസ്‌പെൻഷൻ







































