തിരുവനന്തപുരം : ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ചെന്നിത്തല. അതിന്റെ ഭാഗമായി ബിജു രമേശിന് ഉടന്‍ തന്നെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും, ആരോപണം പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
രമേശ് ചെന്നിത്തലക്കെതിരെ മൊഴി കൊടുക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹവും കുടുംബവും തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും, അതിനാലാണ് അന്ന് വിജിലന്‍സിന് മൊഴി കൊടുത്തതില്‍ ചെന്നിത്തലയുടെ പേര് ഉള്‍പ്പെടുത്താഞ്ഞത് എന്നുമാണ് ബിജു രമേശ് ഉന്നയിച്ചത്. 164 പ്രകാരം മൊഴി കൊടുക്കുന്നതിന് മുന്‍പാണ് രമേശും കുടുംബവും തന്നെ വിളിച്ചതെന്നാണ് ബിജു രമേശ് വ്യക്‌തമാക്കിയത്.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പിന്നീട് തന്നെ പല രീതിയില്‍ ബുട്ടിമുട്ടിച്ചെന്നും ബിജു രമേശ് പറഞ്ഞു. തന്റെ ജീവന് വരെ ഭീഷണിയുണ്ടായ നിരവധി സംഭവങ്ങള്‍ അതിന് ശേഷം ഉണ്ടായിട്ടുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ട് എന്നും ബിജു രമേശ് വ്യക്‌തമാക്കി. എന്നാല്‍ തന്റെ ഭാര്യയും കുടുംബവും രാഷ്‌ട്രീയത്തില്‍ ഇടുപ്പെടുന്നവരല്ല എന്നാണ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read also : കോവിഷീൽഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് വിദഗ്‌ധർ