ദോഹ: സ്‌കൂളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഖത്തർ. ഇതോടെ ഞായറാഴ്‌ച മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താവുന്നതാണ്. ഒക്‌ടോബര്‍ 3 മുതല്‍ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്.
അതേസമയം വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും 100 ശതമാനം വിദ്യാർഥികൾക്കും പ്രവേശനം അനുവദിക്കുക. വിദ്യാർഥികൾ, സ്‌കൂൾ ജീവനക്കാർ എന്നിവർ പരസ്‌പരം ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, മാസ്‌ക് കൃത്യമായി ധരിക്കുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം.
വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ, അനധ്യാപകര്‍, 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിവാരാടിസ്‌ഥാനത്തില്‍ കോവിഡ് പരിശോധന നടത്തണം. എന്നാൽ കോവിഡ് വന്ന് സുഖപ്പെട്ടവർക്ക് പരിശോധനയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: മുട്ടിൽ മരംമുറി കേസ്; പ്രതികൾക്ക് ജാമ്യം, ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു