മുട്ടിൽ മരംമുറി കേസ്; പ്രതികൾക്ക് ജാമ്യം, ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു

By News Desk, Malabar News
tree cutting
Representational Image
Ajwa Travels

വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ബത്തേരി കോടതിയാണ് പ്രതികളായ അഗസ്‌റ്റിൻ സഹോദരൻമാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.

അതേസമയം, മുട്ടിൽ മരം മുറി കേസിൽ സസ്‌പെൻഡ് ചെയ്‌ത വനം വകുപ്പ് ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. ചെക്ക് പോസ്‌റ്റിൽൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നത്‌.

ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ്‌ കൺസർവേറ്റർ ഡികെ വിനോദ് കുമാറിന്റെ ഉത്തരവിൽ പറയുന്നു.

Also Read: സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE