അരുണാചലിൽ നിന്ന് ​ഗ്രാമീണരെ ചൈന തട്ടിക്കൊണ്ടു പോയി; ആരോപണവുമായി എംഎൽഎ

By Desk Reporter, Malabar News
China abducted 5 villagers_2020 Sep 05
Representational Image
Ajwa Travels

ന്യൂ ഡെൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ​ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺ​ഗ്രസ് എംഎൽഎയുടെ ആരോപണം. മത്സ്യബന്ധനത്തിന് പോയ ​ഗ്രാമീണരെയാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതെന്ന് അരുണാചൽ പ്രദേശ് എംഎൽഎ നിനോം​ഗ് എറിം​ഗ് പറഞ്ഞു.

അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ അപ്പർ സുബാൻസിരി ജില്ലയിലെ തനു ബക്കർ, പ്രസാത് റിംഗ്ലിംഗ്, എൻഗരു ദിരി, ഡോങ്‌തു എബിയ, ടോച്ച് സിങ്കം എന്നീ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയി എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലഡാക്കിനും ഡോക് ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ആക്രമണം ആരംഭിച്ചതായി നിനോംഗ് എറിംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ചൈനക്കാർ യഥാർത്ഥ നിയന്ത്രണ രേഖ മറികടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് രണ്ടാം തവണയാണ് ചൈന ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോകുന്നതെന്നും വളരെ നിർഭാ​ഗ്യകരമായ സംഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE