ന്യൂഡെല്‍ഹി : ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും ചേര്‍ന്ന് 72.46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ചത്. ലണ്ടനില്‍ നിന്നും എത്തിയ വിമാനത്തിന്റെ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്‌റ്റംസ് സ്വര്‍ണ്ണം കണ്ടെത്തിയത്.
സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ചതിന് കാറ്ററിംഗ് ജീവനക്കാരനെയാണ് ആദ്യം കസ്‌റ്റംസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എയര്‍ഇന്ത്യ ജീവനക്കാരന്റെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്‌തമായത്. 1.66 കിലോഗ്രാം വരുന്ന സ്വര്‍ണ്ണം വെള്ളിനിറം പൂശിയ നിലയിലാണ് കണ്ടെത്തിയത്. ഇരുവര്‍ക്കും നേരത്തെയും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്‌റ്റംസ് വ്യക്‌തമാക്കുന്നുണ്ട്. ഈ മാസം മൂന്നാം തീയതി 1.5 കിലോഗ്രാം സ്വര്‍ണ്ണം വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. ഇതിലും ഇവര്‍ക്ക് ഇരുവര്‍ക്കും പങ്കുണ്ടെന്ന് കസ്‌റ്റംസ് അറിയിച്ചു.
Read also : രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം