കണ്ണൂർ: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്‌ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്‌ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ മെഡിക്കൽ ബന്ദ് നടത്താനാണ് തീരുമാനം.
ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് മെഡിക്കൽ ബന്ദ് നടത്തുക. അതേസമയം കാഷ്യാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവ തടസപ്പെടുത്തില്ല. 34 തരം സർജറികളും ശസ്‌ത്രക്രിയക്ക് സമാനമായ 19 തരം ചികിൽസകളും പ്രായോഗിക പരിശീലനത്തിന് ശേഷം ആയുർവേദ ഡോക്‌ടർമാർക്ക് നടത്താനാണ് കേന്ദ്രം അനുമതി നൽകിയത്.
Read also: മണിലാൽ വധം; ബിജെപിക്കുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകണമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ്