തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനുള്ളിൽ സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വിനീത് ടിസി, ബിജു, നിസാർ എന്നിവർക്കാണ് മെമ്മോ.
ഇതിൽ രണ്ടു പേരുടെ മെമ്മോ നോട്ടീസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കിയയച്ചു. വിനീത് ടിസിയുടെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രസീത് വാങ്ങുകയും മറ്റു രണ്ടുപേരുടേത് മടക്കിയയക്കുകയുമാണ് ചെയ്‌തിരിക്കുന്നത്. മെമ്മോയിൽ നിയമസഭാ സെക്രട്ടറിയേറ്റ് എഴുതിയിരിക്കുന്നത് പേഴ്‌സണൽ അസിസ്‌റ്റന്റ്, അഡീഷണൽ പേഴ്‌സണൽ അസിസ്‌റ്റന്റ് എന്നീ തസ്‌തികകളായിരുന്നു.
മെമ്മോ കിട്ടിയ രണ്ടുപേർ ഈ തസ്‌തികകളിലല്ല ജോലി ചെയ്യുന്നതെന്ന കാരണത്താലാണ് മടക്കിയയച്ചത്. കൂടാതെ, അണ്ടർ സെക്രട്ടറി മെമ്മോ നൽകിയ നടപടി ചട്ടം മറികടന്നാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 15ന് ആണ് സംഘർഷം ഉണ്ടായത്.
Most Read: ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും