വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ

By Team Member, Malabar News
Saudi News
Ajwa Travels

റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ പ്രവാസികൾ ഏഷ്യൻ രാജ്യക്കാരാണ്.

റിയാദിലെ ഒരു കോൺട്രാക്‌ടിങ് കമ്പനിയിലാണ് ഇവർ വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌തിരുന്നത്‌. നിലവിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചു വരുത്തുന്നതിനും വേണ്ടി പിടിയിലായ തൊഴിലാളികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌പോൺസർമാരിൽ നിന്നും ചാടിപ്പോയ പ്രവാസികളെ മറ്റ് സ്‌ഥാപനങ്ങളിൽ ശുചീകരണ ജോലിക്കായി എത്തിക്കുന്ന സംഘം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 12 അംഗ സംഘത്തെ പിടികൂടിയത്.

Read also: കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE