റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രവാസികൾ ഏഷ്യൻ രാജ്യക്കാരാണ്.
റിയാദിലെ ഒരു കോൺട്രാക്‌ടിങ് കമ്പനിയിലാണ് ഇവർ വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌തിരുന്നത്. നിലവിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചു വരുത്തുന്നതിനും വേണ്ടി പിടിയിലായ തൊഴിലാളികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സ്‌പോൺസർമാരിൽ നിന്നും ചാടിപ്പോയ പ്രവാസികളെ മറ്റ് സ്‌ഥാപനങ്ങളിൽ ശുചീകരണ ജോലിക്കായി എത്തിക്കുന്ന സംഘം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 12 അംഗ സംഘത്തെ പിടികൂടിയത്.
Read also: കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്