മണ്ഡലകാല, മകരവിളക്ക് സീസൺ; ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം നൽകും

By Team Member, Malabar News
25000 Pilgrims Allowed In Sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൂടാതെ ആവശ്യമെങ്കിൽ ആളുകളുടെ എണ്ണത്തിൽ മാറ്റം വരുത്തുമെന്നും യോഗത്തിൽ തീരുമാനമായി.

വെർച്വൽ ക്യൂ സംവിധാനം വഴിയായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുക. കൂടാതെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസിന് മുകളിൽ ഉള്ളവർക്കും ഇത്തവണ ശബരിമലയിൽ പ്രവേശനം ഉണ്ടായിരിക്കും. അതേസമയം തന്നെ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും ആയിരിക്കും പ്രവേശന അനുമതി ഉണ്ടാകുകയെന്നും യോഗത്തിൽ തീരുമാനമായി.

പമ്പയിൽ സ്‌നാനത്തിന് ഇത്തവണ അനുമതി നൽകും. അഭിഷേകം ചെയ്‌ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണമെന്നും യോഗം നിർദ്ദേശം നൽകി. കൂടാതെ ദർശനം കഴിഞ്ഞതിന് ശേഷം സന്നിധാനത്ത് തുടരാൻ അനുവദിക്കില്ലെന്നും, എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർഥാടകരെ അനുവദിക്കില്ലെന്നും യോഗത്തിൽ അധികൃതർ വ്യക്‌തമാക്കി.

കോവിഡ് മുക്‌തരിൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ ആരോഗ്യ സ്‌ഥിതി പരിശോധിച്ച ശേഷമേ ദർശനത്തിന് എത്താൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. തീർഥാടകരുടെ വാഹനങ്ങൾ നിലയ്‌ക്കൽ വരെയാണ് അനുവദിക്കുക. തുടർന്ന് അവിടെ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോകണമെന്നും, അതിനായി വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനിച്ചു.

Read also: പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE