റിയാദ്: നിയമ ലംഘനം നടത്തിയ വിദേശികൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി. കഴിഞ്ഞ ഒരു മാസത്തിനിടെ 7,344 വിദേശികൾക്കെതിരെയാണ് സൗദി നടപടി സ്വീകരിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്‌തമാക്കി. ഇവർക്ക് തടവും, പിഴയും, നാട് കടത്തലുമാണ് ശിക്ഷയായി നൽകുന്നത്.
നിയമ ലംഘകർക്കൊപ്പം തന്നെ നിയമം ലംഘിക്കുന്നവർക്ക് ജോലിയോ, അഭയമോ, ഗതാഗതം ഉൾപ്പടെയുള്ള സഹായങ്ങളോ നൽകുന്നവർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ നിയമം ലംഘിച്ച് മക്ക, റിയാദ് മേഖലകളിൽ താമസിക്കുന്നവരെക്കുറിച്ച് 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു ഭാഗങ്ങളിലുള്ളവരെക്കുറിച്ച് 999 എന്ന നമ്പറിലും അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Read also: ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം; കോഴിക്കോട് സ്‌പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങി