റിയാദ്: സൗദി അറേബ്യയിലെ സർക്കാർ-സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2020 ജൂണിൽ 67 ലക്ഷം ഉണ്ടായിരുന്ന വിദേശികൾ നിലവിൽ 61 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ എണ്ണത്തിൽ 8.52 ശതമാനം കുറവുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് നിരവധി വിദേശികൾക്ക് ജോലി നഷ്‌ടമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്വദേശിവൽക്കരണം കൂടി ഉണ്ടായിട്ടുള്ളത്. ഇതോടെ വലിയ രീതിയിൽ സൗദിയിൽ വിദേശികളുടെ തൊഴിലിനെ ബാധിച്ചത്. അതേസമയം തൊഴിൽ ലഭിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 1,23,951 സ്വദേശികൾക്കു ജോലി ലഭിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പടെ നിരവധി നിദ്ദേശികളാണ് കോവിഡിനെ തുടർന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. നിലവിൽ യാത്രാ വിലക്ക് ഉള്ളതിനാൽ പുതിയ വിസയിൽ രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്.
Read also: ഡെൽഹിയിൽ ഒൻപതുകാരിയ്‌ക്ക് പീഡനം; കുറ്റം സമ്മതിച്ച് പൂജാരി