റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ തുടർന്ന് 200ഓളം സ്‌കൂളുകളാണ് അടച്ചത്.
നിലവിൽ വിദ്യാർഥികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന ഏതാനും സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സൗദിയിൽ കോവിഡ് പ്രതിസന്ധിക്ക് മുൻപ് 1,700ഓളം സ്വകാര്യ, രാജ്യാന്തര സ്‌കൂളുകളിലായി 10.8 ലക്ഷം വിദ്യാർഥികളാണ് പഠിച്ചിരുന്നത്. എന്നാൽ നിലവിൽ ഇത് 7.5 ലക്ഷമായി കുറഞ്ഞു.
രാജ്യത്തെ സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ കുറവിൽ കെജി മുതൽ സെക്കൻഡറി തലം വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ട്. ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് നിരവധി പ്രവാസി കുടുംബങ്ങൾ രാജ്യം വിട്ടതാണ് ഇപ്പോൾ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവ് ഉണ്ടാകാൻ കാരണമായത്.
Read also: നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം