ബെംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാനെന്ന് ബിജെപി നേതാവ്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്‌ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ വാദം.
“അഫ്ഗാനിലെ പ്രതിസന്ധി കാരണം നിലവിൽ ക്രൂഡ് ഓയില്‍ വിതരണം നടക്കുന്നില്ല. അത് കാരണം പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ട്”- അരവിന്ദ് പറഞ്ഞു. എന്നാൽ അഫ്ഗാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാറില്ല.
ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെങ്കിലും ഇറാഖ്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് വലിയ അളവില്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
Read also: ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി