കാർട്ടൂണിസ്‌റ്റ് സിജെ യേശുദാസൻ അന്തരിച്ചു

By Team Member, Malabar News
CJ Yesudasan Passed Away
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത കാർട്ടൂണിസ്‌റ്റ് സിജെ യേശുദാസൻ അന്തരിച്ചു. പുലർച്ചെ 3.30ഓടെയാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന്‍ ഒരാഴ്‌ച മുന്‍പ് കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു.

ആലപ്പുഴയിലെ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്‌ഥാപക അധ്യക്ഷനും, ലളിതകലാ അക്കാദമി ഉപാധ്യക്ഷനുമാണ്. കൂടാതെ വിവിധ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ കാർട്ടൂണിസ്‌റ്റായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിൽ കാർട്ടൂണുകൾ ജനകീയമാക്കിയ യേശുദാസൻ സംസ്‌ഥാനത്തെ ആദ്യത്തെ പോക്കറ്റ് കാർട്ടൂൺ രചയിതാവാണ്. ജനയുഗം ആഴ്‌ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്‌തി.

കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് എന്നീ കാർട്ടൂൺ കഥാപാത്രങ്ങൾ സൃഷ്‌ടിച്ച യേശുദാസൻ അടിയന്തരാവസ്‌ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിക്കുകയും, 1992ൽ എ.ടി അബു സംവിധാനം ചെയ്‌ത ‘എന്റെ പൊന്നുതമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു, മലയാള മനോരമ, ദേശാഭിമാനി, മെട്രോ വാർത്ത എന്നീ മാദ്ധ്യമങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Read also: അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE