കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ തീരുമാനം വേഗത്തിലുണ്ടാവുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇതിനിടെ അഫ്ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാബൂള്‍ വിമാന താവളത്തില്‍ നടന്ന ചാവേർ ആക്രമണത്തിൽ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഭീകരതക്കെതിരെ ലോകരാഷ്‍ട്രങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
Read also: ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം