കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ

By Trainee Reporter, Malabar News
national highway
Ajwa Travels

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടു കൊടുക്കുന്ന 40 ശതമാനത്തിലധികം പേർക്ക് നഷ്‌ടപരിഹാര തുക നൽകി. ഭൂമി വിട്ടു നൽകിയ
3329 പേർക്ക് 1445 കോടി രൂപ കൈമാറി.

തുകയുടെ വിതരണം 30 നുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ നിർദ്ദേശം. 24 വില്ലേജുകളിലായി 203 ഹെക്‌ടർ ഭൂമിയാണ് പാതക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ഇതിൽ 172 ഹെക്‌ടർ സ്വകാര്യ ഭൂമിയും 31 ഹെക്‌ടർ സർക്കാർ ഭൂമിയുമാണ്. ഓഗസ്‌റ്റിൽ ഭൂമി കരാറുകാർക്ക് കൈമാറും. തുടർന്ന് സെപ്‌റ്റംബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.

സ്‌ഥലം നൽകിയവർ വ്യക്‌തമായ രേഖകൾ ഹാജരാക്കിയാൽ കാലതാമസമില്ലാതെ നഷ്‌ടപരിഹാര തുക അക്കൗണ്ടിൽ എത്തുമെന്ന് ദേശീയപാതാ അതോറിറ്റി ജില്ലാ ലെയ്സൺ ഓഫിസർ പിടിഎം അഷ്‌റഫ് പറഞ്ഞു.

Read Also: മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE