ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ് ബൂസ്‌റ്റര്‍ ഡോസ് അല്ലെന്നും, ആദ്യ രണ്ട് ഡോസെടുത്തിട്ടും മറ്റുള്ളവരെ പോലെ പ്രതിരോധ ശേഷി ലഭിക്കാത്ത ആളുകളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മൂന്നാം ഡോസിന് അർഹരായ ആളുകളെ ക്ളിനിക്കൽ തെളിവുകളുടെ അടിസ്‌ഥാനത്തിലായിരിക്കും കണ്ടെത്തുക. പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതരോ, ഹമദ് മെഡിക്കല്‍ കോര്‍പേറേഷനിലെ വിദഗ്‌ധ പരിചരണ സംഘമോ അർഹരായ ആളുകളെ നേരിട്ട് ബന്ധപ്പെടും. ട്യൂമർ, രക്‌താർബുദം, എച്ച്ഐവി അണുബാധ ഉള്ളവർക്കും, അവയവമാറ്റ ശസ്‍ത്രക്രിയക്ക് വിധേയരായ ആളുകൾക്കും, ഡിജോര്‍ജ് സിന്‍ഡ്രോം, വിസ്‌കോട്ട് അല്‍ഡ്രിച്ച് സിന്‍ഡ്രോം, അസ്‌പ്ളെനിയ, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവർക്കുമാണ് മൂന്നാം ഡോസ് വാക്‌സിന് അനുമതി ഉണ്ടായിരിക്കുക.
Read also: ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി