റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റെയ്ൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്ത് എത്തിയാൽ ഇവര്‍ യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം കരുതണം.
സൗദിയിൽ എത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇൻസ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്നിൽ കഴിഞ്ഞാല്‍ മതി. എന്നാൽ ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇൻസ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്നിന്റെ അഞ്ചാം ദിവസവും നടത്തണം.
അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്റെയ്ൻ അവസാനിപ്പിക്കാം. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റെയ്ൻ ആയിരുന്നു സൗദി നിർദേശിച്ചിരുന്നത്. സെപ്റ്റംബർ 23 ഉച്ചക്ക് 12 മണി മുതല്‍ പുതിയ വ്യവസ്‌ഥ നിലവില്‍ വരും.
Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം