മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. മലയാളികളടക്കം താമസ വിസക്കാരായ നിരവധി പ്രവാസികളാണ് നിലവിൽ ഒമാനിൽ എത്തുന്നത്. ഇതോടെ മാസങ്ങൾക്ക് ശേഷം മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളം സജീവമായി തുടങ്ങി.
പ്രവേശനാനുമതി നൽകിയതോടെ വരും ആഴ്‌ചകളിൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് നിലവിൽ രാജ്യത്തേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം തന്നെ ഒമാൻ-യുഎഇ കര അതിർത്തികളും ഇതിനോടകം തുറന്നിട്ടുണ്ട്. ഇതേ തുടർന്ന് ചെക്ക്പോസ്‌റ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമാനിൽ നിന്നു യുഎഇയിലേക്ക് വരുന്നവർ 48 മണിക്കൂറിനകമുള്ള പിസിആർ റിപ്പോർട് കയ്യിൽ കരുതണം. ഒപ്പം യുഎഇയിൽ 4ആം ദിവസവും 8ആം ദിവസവും പിസിആർ പരിശോധനക്ക് വിധേയരാകുകയും ചെയ്യണം.
Read also: പ്ളസ് വൺ പരീക്ഷക്ക് സ്‌റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി