പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ നോട്ടിസ് നൽകും. കടകൾ, മാളുകൾ, സിനിമ തിയേറ്ററുകൾ, ആരാധനാലയങ്ങൾ, വിവാഹം ഉൾപ്പടെ എല്ലായിടത്തും സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ നിരീക്ഷണം നടത്തും.
ജില്ലയിലെ പഞ്ചായത്ത്–നഗരസഭ മേഖലകളിലെ സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ നടത്തിയ പരിശോധനയിൽ 282 കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ നിരീക്ഷണം നടത്തും. ഇതിലൂടെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കുറക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബസുകളിൽ യാത്രക്കാരെ നിർത്തിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒപ്പം തന്നെ ദിവസവും ജില്ലയിലെ പ്രധാന ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധയും ബോധവൽക്കരണവും നടത്തും.
Read also : 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ; പ്രധാനമന്ത്രി ഇന്ന് കമ്പനികളുമായി ചർച്ച നടത്തും