ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമയാന വകുപ്പും ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരും നടത്തിയ ഇടപെടലുകളെ തുടർന്നാണ് നടപടി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിന് ഇടയിലും പ്രത്യേക അനുമതിയുള്ളവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.
അതേസമയം പുതിയ കരാർ ജൂലായ് 31 വരെയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. ജൂണ്‍ 30 ബുധനാഴ്‌ച അര്‍ധരാത്രി വരെയായിരുന്നു നിലവിലെ കരാര്‍. എന്നാല്‍ ഇത് പുതുക്കാന്‍ വൈകിയതോടെ വ്യാഴാഴ്‌ച പുലര്‍ച്ചെ മുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര തടസപ്പെട്ടു.
കണ്ണൂര്‍, കൊച്ചി ഉള്‍പ്പടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ, എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയതോടെ നിരവധി മലയാളികളുടെ യത്രയാണ് പ്രതിസന്ധിയിലായത്. സാങ്കേതിക തടസം കാരണമാണ് കരാര്‍ പുതുക്കുന്നത് വൈകിയതെന്നാണ് ലഭിക്കുന്ന വിവരം.
Most Read: വാക്‌സിന്‍ വിതരണം; സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി