മലപ്പുറം: വനംവകുപ്പിൽ അനധികൃതമായി ഡ്രൈവർ തസ്‌തികയിൽ ആളെ നിയമിച്ചതായി കണ്ടെത്തൽ. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ് നോർത്ത്, ഡിവിഷണൽ ഫോറസ്‌റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിൽ അനധികൃതമായി 20 പേരെ ഡ്രൈവർ തസ്‌തികയിൽ നിയമിച്ചതായാണ് കണ്ടെത്തിയത്.
അനുമതിയുള്ള തസ്‌തികയിൽ ആറു പേരും അനുമതി ഇല്ലാത്ത തസ്‌തികയിൽ 14 പേരുമാണ് ജോലി ചെയ്യുന്നത്. പിഎസ്ഇയുടെ പരിധിയിൽ വരാത്ത എല്ലാ തസ്‌തികകളിലും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം നടത്തേണ്ടത്. ഈ ചട്ടം കാറ്റിൽ പറത്തിയാണ് അനധികൃതമായി നിയമനം നടത്തിയത്.
അതിനാൽ അനധികൃത നിയമനം നേടിയവരെ പിരിച്ചു വിടണമെന്നും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസർ ഉത്തരവിട്ടു.
Malabar News: വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ































