കൊച്ചി: അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കിയാണ് ഹരജി മാറ്റിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സർക്കാരിനും ഉദ്യോഗസ്‌ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെയാണ് അദാനി ഗ്രൂപ്പ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് അടുത്തിടെ സര്‍ക്കാറിനെതിരെ രംഗത്തു വന്നിരുന്നു.
തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും പദ്ധതി തടസപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. നിർമ്മാണം തടസപ്പെടുത്താത്ത രീതിയിലാവണം പ്രതിഷേധമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് സർക്കാർ നടപ്പിലാക്കിയില്ല എന്നതാണ് കോടതിയലക്ഷ്യ ഹരജിക്ക് ആധാരം.
Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്