ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയുകയാണ് ലക്ഷ്യം വെക്കുന്നതെന്നും, അതിനായുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയിൽ വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ശുപാർശകൾ കഴിഞ്ഞ 2019 ഓഗസ്‌റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായി ആധാറുമായുള്ള ബന്ധിപ്പിക്കൽ ഉചിതമായ മാർഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന് നൽകിയ ശുപാർശയിൽ പറയുന്നുണ്ട്.
കൂടാതെ ഇതിനായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയിൽ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ പത്ര മാദ്ധ്യമങ്ങളിൽ വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നിരോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
Read also : ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്; സർക്കാർ തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത് വ്യാപാരികൾ