ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ഹോണുകൾ വഴിയുള്ള ശബ്‌ദമലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍. ഹോണുകളില്‍ വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പെന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളുടെ ഹോണുകളിൽനിന്ന് നിന്നും തബലയും ഓടക്കുഴലും ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ ശബ്‌ദമാകും വരിക.
“ഞാന്‍ നാഗ്പൂരിലെ ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യാറുണ്ട്. പക്ഷേ വാഹനങ്ങളുടെ നിരന്തരമായ ഹോണടി ശബ്‌ദം എന്റെ പ്രഭാതത്തിലെ നിബ്‌ദതയെ ശല്യപ്പെടുത്തുന്നുണ്ട്. കാര്‍ ഹോണുകളുടെ ശബ്‌ദം ഇന്ത്യന്‍ സംഗീത ഉപകരണങ്ങൾ ആയിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്”- ഗഡ്‌കരി പറയുന്നു.
രാജ്യത്തില്‍ വാഹനങ്ങളിലെ ഹോണുകളുടെ പരാമാവധി ശബ്‌ദം 112 ഡെസിബലാണ്. എന്നാല്‍ ഈ ചട്ടം പല വാഹനങ്ങളും പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ സൗണ്ട് മീറ്ററുകള്‍ ഉപയോഗിച്ച് ഹോണ്‍ ശബ്‌ദം അളക്കാറുണ്ടെന്നും ഈ രീതി എല്ലാ സംസ്‌ഥാനങ്ങളും നടപ്പില്‍ വരുത്തണമെന്നും കേന്ദ്ര ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also: പനിക്കിടക്കയിൽ യുപി; 171 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു