വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം ഉള്ള ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
അതിർത്തികളിൽ കോവിഡ് വാക്‌സിനേഷൻ ക്യാംപുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്ന ആളുകളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.
ഒമൈക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ കോവിഡ് സെന്ററുകൾ ആരംഭിച്ചു. കൂടാതെ കോവിഡ് പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്.
Read also: ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ