പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരായി മൽസരിക്കുന്ന 13 പേരെയാണ് പാർട്ടിയിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കിയത്. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. കെപിസിസി നിർദ്ദേശ പ്രകാരമാണ് ഇവരെ പുറത്താക്കുന്നതെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസ് (പാലക്കാട്), കെപിസിസി അംഗം ടിപി ഷാജി (പട്ടാമ്പി), തെങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടുമാരായ കുരിക്കൾ സെയ്‌ത്, വട്ടോടി വേണുഗോപാൽ, മണ്ണാർക്കാട് ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പൂതാനി നസീർ ബാബു (അലനെല്ലൂർ), മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്‌തലവി (ഷൊർണൂർ), കെടി റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമ്മർ കീഴായൂർ, ഐഎൻടിയുസി മലമ്പുഴ നിയോജക മണ്ഡലം റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് എംആർ അനിൽ കുമാർ (മുണ്ടൂർ), തരൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എംആർ വൽസകുമാരി, മുൻ മെമ്പർമാരായ റംലത്ത്, എആർ റജി, എ സുദേവൻ എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
Read also: കെപിസിസി തീരുമാനം വ്യക്‌തി താല്‍പര്യം സംരക്ഷിക്കാന്‍; കെ സുധാകരന്‍ എംപി