കാസർഗോഡ്: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു. കാസർഗോഡ് മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യഘട്ട ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് സർവേ നടക്കുക. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് സർവേ നടത്തുന്നത്.
മുട്ടത്തൊടി വില്ലേജിലെ 1210 ഹെക്‌ടർ ഭൂമിയിൽ 514 ഹെക്‌ടറിലാണ് സർവേ നടത്തുന്നത്. അവശേഷിക്കുന്ന ഭൂമിയിൽ ഇടിഎസ്-കോർസ് സംവിധാങ്ങൾ ഉപയോഗിച്ച് സർവേ നടത്തും. കാലാവസ്‌ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുള്ളിൽ ഡ്രോൺ സർവേ പൂർത്തിയാക്കും. മുട്ടത്തൊടി വില്ലേജിലെ സർവേ ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉൽഘാടനം ചെയ്‌തു.
അതിർത്തികൾ അടയാളപ്പെടുത്തിയും, ആകാശ കാഴ്‌ചക്ക് തടസം ഉണ്ടാക്കുന്ന മരച്ചില്ലകൾ നീക്കിയും ഭൂമി ഡ്രോൺ സർവേക്ക് അനുയോജ്യമായി നേരത്തെ ക്രമീകരിച്ചിരുന്നു. ഡിജിറ്റൽ സർവേ റെക്കോർഡുകൾ പൂർത്തിയാകുന്നതോടെ നിലവിലുള്ള സർവേ നമ്പർ, സബ്‌ഡിവിഷൻ നമ്പർ, തണ്ടപ്പർ നമ്പർ എന്നിവക്ക് പകരം പുതിയ നമ്പർ നൽകും.
Most Read: വനമേഖലയിൽ അതിക്രമിച്ചു കടന്നു; ബാബുവിനെതിരെ കേസെടുത്തേക്കും