ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം വൻ ലഹരിവേട്ട. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്‌റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടി സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ് ഫോൺ എന്നിവ ബോട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന 6 ശ്രീലങ്കൻ സ്വദേശികളെ കസ്‌റ്റഡിയിലെടുത്തു.
പാകിസ്‌ഥാനിലെ കറാച്ചിയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയ ‘ഷെനായ ദുവ’ എന്ന ശ്രീലങ്കൻ ബോട്ടാണ് അധികൃതർ പികൂടിയത്. കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്‌റ്റ് ഗാർഡിന്റെ കപ്പൽ ശ്രീലങ്കൻ ബോട്ടിനെ തടയുകയായിരുന്നു. ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തത്.
ബോട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതിനാൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബോട്ട് തൂത്തുകുടി തീരത്ത് അടുപ്പിച്ച് ബോട്ടിലുള്ളവരെ വിവിധ ഏജൻസികൾ സംയുക്‌തമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
Read also: സ്വാശ്രയ മെഡിക്കൽ ഫീസ്; അടിയന്തിര വാദം കേൾക്കണമെന്ന് കേരളം, സുപ്രീം കോടതിക്ക് കത്തയച്ചു