അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്.
കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി പരിശോധിച്ചപ്പോളാണ് അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 50 കിലോ മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡും (ഐസിജി) സംയുക്‌തമായി നടത്തിയ നടത്തിയ കടൽ വേട്ടയിലാണ് ആറ് ജീവനക്കാരെ ഉൾപ്പടെ ബോട്ട് പിടിച്ചെടുത്തത്.
കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ചിലെ ജാഖാവോ തുറമുഖത്ത് എത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിലെ ഐസിജിയും എടിഎസും നടത്തുന്ന ആറാമത്തെ സംയുക്‌ത ഓപ്പറേഷനാണിത്. സെപ്‌റ്റംബർ 14ന് പാകിസ്‌ഥാന്‍ ബോട്ടില്‍ നിന്ന് 40 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.
Most Read: ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം