ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച; തഹസിൽദാർക്ക് സസ്‌പെൻഷൻ

By News Bureau, Malabar News
Ajwa Travels

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തഹസിൽദാർ വിൻസെന്റ് ജോസഫിനെതിരെയാണ് നടപടി.

ഇയാൾക്കെതിരെ നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. തുടർന്ന് പരാതികളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ ഉത്തരവിടുകയായിരുന്നു. പിന്നാലെ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും തഹസിൽദാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ചകൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു.

സ്വജനപക്ഷപാതത്തോടയാണ് പട്ടയ അപേക്ഷകളിൽ തഹസിൽദാ ഇടപെട്ടിരുന്നത് എന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ. എ ജയതിലക് ആണ് തഹസിൽദാരെ സസ്‌പെന്റ് ചെയ്‌തത്‌.

Most Read: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് അനിശ്‌ചിതമായി നീട്ടി ഇന്ത്യ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE