കോട്ടയം: ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ 5 പേരെ അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.
കേസന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇനിയും കൂടുതൽ പ്രതികൾ കേസിൽ പിടിയിലാകുമെന്ന് പോലീസ് വ്യക്‌തമാക്കി. ചങ്ങനാശ്ശേരി ഡിവൈഎസ്‌പി കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി, ചങ്ങനാശ്ശേരി, വാകത്താനം സിഐമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ചങ്ങനാശ്ശേരി സ്വദേശിനിയായ തയ്യൽ തൊഴിലാളി യുവതിയുടെ ഫോൺ നമ്പർ ലൈംഗിക തൊഴിലാളിയുടെ നമ്പർ എന്ന പേരിലാണ് പ്രതികൾ പ്രചരിപ്പിച്ചത്. തുടർന്ന് ദിവസവും 200ലധികം ഫോൺ കോളുകൾ വന്നിരുന്നതായി യുവതി വ്യക്‌തമാക്കി. ഇതിന് പിന്നാലെ യുവതി 8 മാസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യുവതി വ്യക്‌തമാക്കി.
Read also: വാക്‌സിനേഷന്‍ യജ്‌ഞം പുരോഗമിക്കുന്നു; ഒരാഴ്‌ചകൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക്