തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം കാര്യമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓഗസ്‌റ്റ് ഒൻപതിനാണ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചത്. തിങ്കളാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ യജ്‌ഞം നടത്തിയത്. ഇന്ന് 3,24,954 പേർക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായും മന്ത്രി വ്യക്‌തമാക്കി.
1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
അതേസമയം, സംസ്‌ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. എറണാകുളത്ത് എത്തിച്ച വാക്‌സിൻ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്‌ത് വരികയാണ്.
Also Read: ‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍