കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസർഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയിലെ ഡോക്‌ടർ സുബ്ബറായിക്ക് മർദ്ദനമേറ്റത്. ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർ റിമാൻഡിലാണ്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കണ്ണൂരിലേക്ക് വിനോദയാത്ര വന്നതായിരുന്നു ഡോക്‌ടർ. കെസി റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറിയപ്പോൾ ശുചിമുറി തുറന്നിരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. അതിന് തൊട്ടടുത്തായി ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് ഡോക്‌ടർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബങ്ങൾ ഭക്ഷണം കഴിക്കാതെ തിരികെ പോയി. എന്നാൽ, ഡോക്‌ടർ ഹോട്ടലിലെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ എത്തുകയും മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്‌തു. മറ്റൊരു ജീവനക്കാരനാണ് ഡോക്‌ടറെ മർദ്ദിച്ചത്. കെസി മുഹമ്മദ് എന്നയാളിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഈ ഹോട്ടൽ.
Most Read: പ്രളയ സാധ്യത; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്