തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

By Staff Reporter, Malabar News
thusharagiri-eco-tourism
Representational Image
Ajwa Travels

കോഴിക്കോട്: തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ പണം കൊടുത്ത് ഏറ്റെടുക്കാൻ സർക്കാർ. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി 24 ഏക്കർ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് പഠന റിപ്പോർട് നൽകാൻ വനം മന്ത്രി കെ രാജു അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററെ ചുമതലപ്പെടുത്തി.

ഓഗസ്‌റ്റ് 16ന് വനംമന്ത്രിയും ഉന്നത ഉദ്യോഗസ്‌ഥരും തുഷാരഗിരി സന്ദര്‍ശിക്കും.

ഭൂവുടമകള്‍ക്ക് തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട വനഭൂമിയാണ് സർക്കാർ പണം കൊടുത്ത് വാങ്ങുന്നത്. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ ഈ ഭൂമിയില്‍ ഉള്‍പ്പെടുന്നതിനാലാണ് നടപടി.

20 കൊല്ലം മുമ്പാണ് പരിസ്‌ഥിതി ലോല പ്രദേശമെന്ന പേരില്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. ഈ സ്‌ഥലത്താണ് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാന കവാടവും വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയുമടക്കം ഇപ്പോൾ സ്‌ഥിതി ചെയ്യുന്നത്.

എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചവർ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി പണം കൊടുത്ത് വാങ്ങാനുള്ള സർക്കാരിന്റെ നീക്കം.

Malabar News: മൂന്ന് മാസമായി ശമ്പളം ഇല്ല; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE