ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ്‌ സായുധ വിഭാഗം കമാൻഡർ കൊല്ലപ്പെട്ടു

ഹമാസിന്റെ സായുധ വിഭാഗം കമാൻഡർ ഇസ്സദ്ദീൻ അൽ ഹദ്ദാദ് ആണ് കൊല്ലപ്പെട്ടത്. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളുമായിരുന്നു ഹദ്ദാദ്.

By Senior Reporter, Malabar News
Izz al-Din al-Haddad
ഇസ്സദ്ദീൻ അൽ ഹദ്ദാദ് (Image Courtesy: Times of India) Cropped By MN

ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സായുധ വിഭാഗം കമാൻഡർ ഇസ്സദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ഇക്കാര്യം സ്‌ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം രണ്ട് ഹമാസ് ഉദ്യോഗസ്‌ഥരും സ്‌ഥിരീകരിച്ചു

2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളുമായിരുന്നു ഹദ്ദാദ് എന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.

ഇസ്രയേൽ- ഹമാസ് യുദ്ധത്തിനിടെ നിരവധി ഇസ്രയേലി തടവുകാരെ ഹമാസിന്റെ കസ്‌റ്റഡിയിൽ സൂക്ഷിച്ചതിന് പിന്നിൽ ഹദ്ദാദായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെള്ളിയാഴ്‌ച ഗാസ സിറ്റിയിലെ അപ്പാർട്മെന്റിന് നേരെയും വാഹനത്തിന് നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്‌താക്കൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

2005 മേയ് മാസത്തിൽ മുഹമ്മദ് സിൻവറിനെ ഇസ്രയേൽ വധിച്ചതിന് ശേഷമാണ് ഗാസയിലെ ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റത്. ഇസ്രയേലിന്റെ പല വധശ്രമങ്ങളിൽ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽ ഹമാസ് വൃത്തങ്ങൾക്കിടയിൽ ‘പ്രേതം’ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

Most Read| തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE