തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തർക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തിയ നടപടിയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം അത് നിയമ വിരുദ്ധമാണെന്നും കോടതി വ്യക്‌തമാക്കി.
എന്നാൽ 2011 മുതൽ വെർച്ചൽ ക്യൂവിന് ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും, അതിനാൽ വെർച്വൽ ക്യൂ സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. കൂടാതെ തീർഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തെ തുടർന്നാണ് ശബരിമലയിൽ നിലവിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയത്. എന്നാൽ ഈ നടപടിയിൽ നേരത്തെയും സർക്കാരിനെയും പോലീസിനെയും കോടതി വിമർശിച്ചിരുന്നു. ക്ഷേത്രം ട്രസ്‌റ്റിയെന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നാണ് കോടതി വ്യക്‌തമാക്കുന്നത്.
Read also: പാർട്ടി പ്രഖ്യാപനം; പിന്നാലെ അമരീന്ദർ സിംഗ് വീണ്ടും ഡെൽഹിയിലേക്ക്