മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. 2021 ഡിസംബറിൽ രാജ്യത്തെ ആകെ എണ്ണ ഉൽപാദനം 2.51 ദശലക്ഷം ടണ്ണാണ്.
മുൻ വർഷം ഈ കാലയളവിൽ ഇത് 2.55 ദശലക്ഷം ടണ്ണായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ 2.6 ദശലക്ഷം ടൺ ഉൽപാദനമാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ഒമൈക്രോൺ വകഭേദം ഈ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു. എങ്കിലും 2021 നവംബറിലെ കണക്കായ 2.43 ദശലക്ഷം ടണ്ണിനേക്കാൾ അധികമാണ് ഡിസംബറിൽ എന്നത് ആശ്വാസമായി.
Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്