മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി ചീറിയടുത്തു. ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പുലിയെ കണ്ടതായി പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷമാണ് കിഴാറ്റൂരിൽ വീണ്ടും പുലി ഇറങ്ങുന്നത്.
വിവരം അറിഞ്ഞ് കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ പി രാമദാസൻ, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ വിനോദ കൃഷ്‌ണൻ, ലവ്‌ലി നാഥ്, കെ മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലം സന്ദർശിച്ചു. ടാപ്പിങ് തൊഴിലാളികളും വിറക് ശേഖരിക്കാൻ പോകുന്നവരും കാലികളെ മേക്കാൻ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദ്ദേശം നൽകി.
Most Read: സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 4 ജില്ലകളിൽ നാളെ അവധി


































