തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വലിയ രീതിയിലുള്ള മരുന്ന് ക്ഷാമമാണ് നിലവിൽ നേരിടുന്നത്. ഇവിടങ്ങളിലെല്ലാം അവശ്യമരുന്നുകൾ പേരിന് പോലും കിട്ടാത്ത സ്‌ഥിതി ആയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്ത് പൊതുജനങ്ങൾ മരുന്ന് ക്ഷാമത്തെ തുടർന്ന് വലയുകയാണ്.
കുറഞ്ഞ വിലയ്‌ക്ക് മരുന്നുകൾ വിൽക്കുന്ന കാരുണ്യ ഫാർമസികളിലും മരുന്നുകൾക്ക് ക്ഷാമം തന്നെയാണ്. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും മരുന്നുകൾ ഇല്ലാതായതോടെ പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിലേക്ക് മരുന്നുകൾ വാങ്ങുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ടെൻഡർ നടപടികൾ അനിശ്‌ചിതമായി നീളുന്നതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
സാധാരണയായി ഡിസംബർ മാസത്തിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ വിളിച്ച്, മാർച്ച് മാസത്തിൽ പർച്ചേസ് ഓർഡർ നൽകി, ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും. എന്നാൽ ഇത്തവണ ജൂൺ മാസം പകുതിയോടെയാണ് ടെണ്ടർ നടപടികൾ പോലും തുടങ്ങിയത്. ഇതോടെയാണ് ഇപ്പോൾ സംസ്‌ഥാനത്തെ ഫാർമസികൾ കാലിയാകാൻ കാരണമായത്.
Read also: സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകും