ഫാർമസികൾ കാലിയായി; സംസ്‌ഥാനത്ത് മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് പൊതുജനം

By Team Member, Malabar News
Medicine Shortage In Pharmacy In Kerala Government Hospitals
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വലിയ രീതിയിലുള്ള മരുന്ന് ക്ഷാമമാണ് നിലവിൽ നേരിടുന്നത്. ഇവിടങ്ങളിലെല്ലാം അവശ്യമരുന്നുകൾ പേരിന് പോലും കിട്ടാത്ത സ്‌ഥിതി ആയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്ത് പൊതുജനങ്ങൾ മരുന്ന് ക്ഷാമത്തെ തുടർന്ന് വലയുകയാണ്.

കുറഞ്ഞ വിലയ്‌ക്ക്‌ മരുന്നുകൾ വിൽക്കുന്ന കാരുണ്യ ഫാർമസികളിലും മരുന്നുകൾക്ക് ക്ഷാമം തന്നെയാണ്. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും മരുന്നുകൾ ഇല്ലാതായതോടെ പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിലേക്ക് മരുന്നുകൾ വാങ്ങുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ടെൻഡർ നടപടികൾ അനിശ്‌ചിതമായി നീളുന്നതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

സാധാരണയായി ഡിസംബർ മാസത്തിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ വിളിച്ച്, മാർച്ച് മാസത്തിൽ പർച്ചേസ് ഓർഡർ നൽകി, ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും. എന്നാൽ ഇത്തവണ ജൂൺ മാസം പകുതിയോടെയാണ് ടെണ്ടർ നടപടികൾ പോലും തുടങ്ങിയത്. ഇതോടെയാണ് ഇപ്പോൾ സംസ്‌ഥാനത്തെ ഫാർമസികൾ കാലിയാകാൻ കാരണമായത്.

Read also: സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE