ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പരിഗണിക്കാനിരുന്ന കേസുകളിൽ നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമേ സുപ്രീം കോടതിയിൽ പരിഗണിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിൻ കേസ് ഉൾപ്പടെയുള്ളവ മാറ്റി വെച്ചിട്ടുണ്ട്.
കൂടാതെ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ റെഗുലർ കോടതികളും രജിസ്ട്രാർ കോടതിയും പ്രവർത്തിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സുപ്രീം കോടതിയിലെ 4 ജഡ്‌ജിമാർക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാളെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ഇതുവരെ സുപ്രീം കോടതിയിലെ 44 ജീവനക്കാർക്കും കോവിഡ് ബാധിച്ചതായി അധികൃതർ വ്യക്‌തമാക്കി.
Read also : കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം