തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പരിഗണനയിലെന്ന് സുപ്രീം കോടതി

വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്‌തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റുന്ന വധശിക്ഷക്ക് പകരം ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ട് വെച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Supreme Court -
Ajwa Travels

ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധനക്കൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്‌തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

തൂക്കിലേറ്റുന്ന വധശിക്ഷക്ക് പകരം ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അനിവാര്യമാണ്. വരുന്ന മെയ് രണ്ടിനാണ് ഹരജി വീണ്ടും പരിഗണിക്കുക. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കണം.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോൾ അന്തസ് നഷ്‌ടമാകും. അതിനാൽ, തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിച്ച കോടതി, ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് വ്യക്‌തമാക്കി. എന്നാൽ, വേദന കുറഞ്ഞ മറ്റു രീതിയിൽ ശിക്ഷ നടപ്പിലാക്കാനുള്ള സാധ്യത പരിഗണിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

Most Read: പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE