പോലീസ് ട്രെയിനിയുടെ കോവിഡ് ബാധിത മരണം അനാസ്ഥ മൂലം; ബന്ധുക്കൾ

By Team Member, Malabar News
Malabarnews_covid death in thrissur
Representational image
Ajwa Travels

തൃശൂര്‍ : തൃശൂര്‍ പോലീസ് അക്കാദമിയില്‍ ട്രെയിനി ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. അക്കാദമിയില്‍ വച്ച് കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൃശൂര്‍ പോലീസ് അക്കാദമിയില്‍ വച്ച് ആലപ്പുഴ സ്വദേശിയായ ഹരീഷ് കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചത്.

ഈ മാസം 13 ആം തീയതിയാണ് ഹരീഷിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത് ഒരു ദിവസം വൈകിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒപ്പം തന്നെ മെഡിക്കല്‍ കോളേജിലും മതിയായ പരിചരണം ലഭിച്ചില്ല എന്ന ബന്ധുക്കള്‍ ആരോപിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹരീഷ് മരിച്ചത് എന്നാണ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ന്യുമോണിയ ആണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തയച്ചിട്ടുണ്ട്. ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തു നിന്നും വീഴ്‌ച പറ്റിയിട്ടില്ലെന്നാണ് പോലീസ് അക്കാദമി നല്‍കുന്ന വിശദീകരണം.

Read also : സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE