പൊറാളി ക്വാറിക്കെതിരെ ജനകീയ സമരം; പ്രതിഷേധം 32 ദിവസം പിന്നിട്ടു

By Trainee Reporter, Malabar News
porali quarry kozhikkode
Ajwa Travels

കോഴിക്കോട്: പൊറാളി ക്വാറിക്കെതിരെയുള്ള പ്രതിഷേധം ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കായണ്ണ പഞ്ചായത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് എതിരെയുള്ള ജനകീയ പ്രതിഷേധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, എംകെ രാഘവൻ എംപി ക്വാറി സന്ദർശിച്ചു. ക്വാറിക്ക് പഞ്ചായത്ത് എത്രയും പെട്ടെന്ന് സ്‌റ്റോപ് മെമോ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ കൂടിയാണ് എംപി സ്‌ഥലം സന്ദർശിച്ചത്. കായണ്ണ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറി സമീപത്തെ നൂറോളം വീടുകൾക്കും പള്ളിക്കും സ്‌കൂളിനും ഭീഷണിയാണ്. ക്വാറിയുടെ പ്രവർത്തനം മൂലം സമീപത്തെ ചില വീടുകളിലും പള്ളിയിലും വിള്ളൽ രൂപപ്പെട്ടിരുന്നു.

ഇതോടെയാണ് ജനകീയ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവർ സമരത്തിലാണ്. ക്വാറിയുടെ പ്രവർത്തനം നിർത്തുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Most Read: വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE