ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വില കേന്ദ്ര സർക്കാർ നിശ്‌ചയിച്ചു. കോവീഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്‌പുട്നിക്കിന് 1415 രൂപയുമാണ് വില.
ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും നികുതിയും അടക്കമുള്ള വിലയാണിത്. അതേസമയം ആശുപത്രികൾക്ക് കോവീഷീൽഡ് 630 രൂപയ്‌ക്കും കൊവാക്‌സിൻ 1260 രൂപയ്‌ക്കും സ്‌പുട്നിക്ക് 995 രൂപയ്‌ക്കും ലഭ്യമാകും.
രാജ്യത്തെ വാക്‌സിൻ നയത്തിൽ മാറ്റം വന്നതായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന്
നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവു എന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്.
Read Also: ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം